ടെന്നീസ്
ബാറ്റും , ക്രിക്കറ്റ് ബാറ്റും കണ്ടുപിടിച്ചതാരെന്നറിയില്ല . എന്നാൽ
കൊതുകു ബാറ്റ് കണ്ടുപിടിച്ചത് ചൈനക്കാരാണ് . ഒരു രൂപ ലാഭമെടുത്ത്
കോടിക്കണക്കിനു ബാറ്റുകൾ വിറ്റ് കോടീശ്വരൻമാരാവുന്നത് എങ്ങിനെയെന്നതും
അവരാണ് കണ്ടുപിടിച്ചത് . ചാനലുകാർ അംഗീകരിച്ചിട്ടില്ലെങ്ങിലും ഈ ബാറ്റുകളി
ജനങ്ങൾ അംഗീകരിച്ച മട്ടാണ് . വീട്ടുകാർ സായഹ്നങ്ങളിൽ സീരിയല് കാണുമ്പോൾ
കുട്ടികൾ ബോറടി മാറ്റുന്നത് ഈ ബാറ്റുകൊണ്ട് പടക്കം പൊട്ടിച്ചു
കളിച്ചാണ് . ജോലി സമയം ഉല്ലാസകരമാക്കുന്നതിന്റെ ഭാഗമായി ഈയിടെ തൃശൂർ
ജില്ലാ ട്രഷറിയിലും ഈ വിനോദം പരീക്ഷിക്കുന്നതു കണ്ടു .ഒരു
പെണ്‍കുട്ടിയായിരുന്നു ബാറ്റിംഗ് നടത്തി കൊണ്ടിരുന്നത് . ഊഴമനുസരിച്ച്
കസേരയിലിരിക്കുന്നവർ ഓരോരുത്തരായി ബാറ്റിങ്ങിനിറങ്ങും. ഈ വിനോദം
നശിക്കാതിരിക്കാൻ കോർപ്പറേഷൻ അധികൃതരും ശ്രദ്ധിക്കുന്നുണ്ട് .